Tuesday, 6 September 2016

പ്രണയമഴത്തുള്ളി: ഒരടിമ പുനര്‍ജനിക്കുന്നു===========================...

പ്രണയമഴത്തുള്ളി: ഒരടിമ പുനര്‍ജനിക്കുന്നു===========================...: ഒരടിമ പുനര്‍ജനിക്കുന്നു ========================================== എടാ പണക്കാരന്‍ പട്ടീ .....നിന്‍റെയൊക്കെ കൊട്ടാരങ്ങള്‍ ഞാന്‍ ഇടിച്ചു തകര്...
ഒരടിമ പുനര്‍ജനിക്കുന്നു
==========================================
എടാ പണക്കാരന്‍ പട്ടീ .....നിന്‍റെയൊക്കെ കൊട്ടാരങ്ങള്‍ ഞാന്‍ ഇടിച്ചു തകര്‍ക്കും .നിന്‍റെ യൊക്കെ മണിമാളികയുടെ അസ്തിവാരം ഞാന്‍ ഉഴുതു മറിക്കും .പട്ടുമെത്തവിരിചോട്ടില്‍ മണ്ണെണ്ണയാല്‍ ചുട്ട് പൊള്ളിച്ച തേരട്ടകള്‍ വാരിവിതറും അവറ്റകളുടെ തീപ്പെട്ട ഇണകളെതേടി പുതിയ തേരട്ടകള്‍ നിന്‍റെ മാംസളമായ ഗാത്രത്തില്‍ തലങ്ങും വിലങ്ങും തെരയല്‍ സമരം നടത്തും വ്രണംപൊട്ടി ചലം വാര്‍ന്ന നിന്‍റെ തിരു മുറിവില്‍ ഞാന്‍ നിനക്കായി ഉല ഊതി എന്‍റെ ഹൃദയം ചുട്ട് ഉരുക്കുമായി ചേര്‍ത്ത് രക്തത്തില്‍ തണുപ്പിച പച്ച കഠാര കുത്തിയിറക്കി രസിക്കും നിന്‍റെ നാവില്‍ നിന്നൂറുന്ന അവസാന ഞരക്കവും ഞാന്‍ ആര്‍ത്തിയായി നുണയും .പിന്നെ കറുത്ത ആര്‍ത്തുലച്ച മേഘപാളികള്‍ മിന്നലായും മഴയായും എന്നെ തണുപ്പിക്കും .ആ പെരുമഴക്കാലത്തില്‍ ആര്‍ത്തുലച്ചു പര്‍വ്വതക്കാറ്റ്പോലെ അവള്‍ വരും എന്‍റെ പ്രിയ ഡിയോഡാഗി.
. .നീ ഒരിക്കല്‍ നിന്‍റെ കൂര്‍ത്ത നഖങ്ങളാല്‍ മാന്തിപൊളിച്ച അവളുടെ മാറിടങ്ങള്‍ ചോര വാര്‍ന്ന് അതിന്റെ‍ പച്ചഗന്ധത്തില്‍ നിന്ന് ഉയിര്‍ത്തെ ഴുന്നേറ്റ ആയിരം രക്തപതാകകള്‍ കാറ്റില്‍ ഒരു അഗ്നിതാണ്ഡവമായി നിന്‍റെ കുലം മുടിക്കും . നിന്‍റെ പല്ലുകള്‍ കടിച്ചുകീറി ചോരയൂറ്റിയ അവളുടെ ചൂണ്ടുകളിലെ അരവയര്‍ പട്ടിണിയുടെ മ്ലാനമായ പുഞ്ചിരി നീ കെടുത്തി കരയിച്ചു .അവളുടെ വിശക്കുന്നവയറിന്‍റെ കാളല്‍ നീ ആലില വയാറാണെന്ന് പറഞ്ഞു ഉഴുതുമറിച്ചു .മാടമ്പിമാരായ നീയും നിന്‍റെ പിന്മുറക്കാരും എത്രയെത്ര പെണ്‍ ഹത്യകള്‍ ആഘോഷിച്ചു ..
. അവസാനമായി എന്‍റെ ഡിയോഡാഗിയെ നീ ചവിട്ടി ഗോതമ്പ് പാടത്ത് താഴ്ത്തിയത് നിസ്സഹായനായി നോക്കിനിന്ന വെറും കഴിവുകെട്ട അടിമയായ ഭര്‍ത്താവായിരുന്നു ഞാന്‍ അവള്‍ താഴ്ത്തപ്പെട്ട നിലത്തില്‍ 
എന്‍റെ പ്രിയതമയുടെ ഗാത്രത്തിലെ ചേറില്‍ വിത്ത് വിതയക്കാന്‍ വിധിക്കപ്പെട്ട ഞാന്‍ എന്നെ തന്നെ ശപിക്കേണ്ടതല്ലേ .അവസാന ശ്വാസവായുവിന് വേണ്ടി ആ കണ്ണുകള്‍ എന്നെ നോക്കി യാചിച്ചപ്പോള്‍ ചങ്ങലകളാല്‍ ബന്ധിതനായ അടിമയായ ഞാന്‍ എന്താണ് ചെയിതത് ? ആ നിമിഷമെങ്കിലും ഞാന്‍ രക്ഷകനാവുമെന്ന് അവള്‍ കരുതിക്കാണും മാനം നഷ്ട്ടപെട്ട സ്ത്രീത്വത്തിന് അപമാനം ഏറ്റുവാങ്ങിയ അവളെ രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍ ആണോ അതോ ?.
.
അന്ന് ബലിഷ്ട്ടമായ എന്‍റെ ആ കരങ്ങള്‍ ബന്ധിക്കപ്പെട്ടിരുന്നു .അറിവില്ലയിമയുടെ ഈറ്റ്ല്ലമായ എന്‍റെ ബുദ്ധി മരിച്ചിരുന്നു 
അന്നത്തെ പകല്‍ ഇരുണ്ടതും നിശബ്ദവും ആയീരുന്നു അക്കേഷ്യക്കാടുകള്‍ 
മഞ്ഞളിച്ചിരുന്നു വൈകൃതമായ സന്ധ്യകള്‍ പിന്നെനിക്ക് കണ്ണീരിന്റെ ശവപറമ്പായിരുന്നു ..
ഡോവോഗ്ലസ്സ് നീ കറുപ്പനെങ്കിലും നീ കരുത്തനും സുന്ദരനുമാണ് എന്ന് നിന്‍റെ പ്രഭ്വി പലതവണ പറയുകയും എന്‍റെ തോളിലിരുന്നു പൃഷ്ഠ സുഖം അനുഭവിക്കുകയും എന്നെ വേള്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയിതത് എന്‍റെ സത്യസന്ധതയെ ചങ്ങലകളാല്‍ ബന്ധിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമായിരുന്നു
നിന്‍റെ വര്‍ഗ്ഗം യൂറോപ്പില്‍ ഷാമം വിതച്ചിട്ടും അടിമചന്തകളില്‍ പട്ടികളെപ്പോലെ ഞങ്ങളെ വിറ്റും ചാട്ടവാറടിച്ചും തീക്കനാലാക്കിയ ഇരുമ്പ് പാളികളില്‍ നിന്‍റെ നാമം കൊത്തിവച്ചും ഞങ്ങളുടെ പച്ചമാംസത്തെ ചുട്ടെരിച്ചിട്ടും നിന്നെ ഞങ്ങള്‍ അനുസരിച്ചത് വിശപ്പിന്‍റെ കാളലായിരുന്നു .
നിന്‍റെ കളപ്പുരകള്‍ മാത്രം നിറയിക്കപ്പെട്ടപ്പോള്‍ പൊലിഞ്ഞത് എന്‍റെ ജീവനായ ഡിയോഡാഗിയുടെയും മറ്റ് പെണ്‍ കുട്ടികളുടെയും ജീവനായിരുന്നു
..സഫൂറാ മരങ്ങള്‍ പൂക്കുന്ന താഴ്വരകളില്‍ നീ കാമുകിയുമൊത്ത് ഉല്ലസിക്കുമ്പോള്‍ നിഷ്കാമനായി ഞാന്‍ എന്‍റെ ചുമല്‍ നിങ്ങള്ക്കാ്യി ഒരുക്കുകയായിരുന്നു .
നിന്‍റെ കാമവെറിയന്മാാരായാ മക്കള്‍ രണഭൂമിയാക്കിയ കല്‍തുറുങ്കുകള്‍ സ്ത്രീ വിലാപങ്ങള്‍ കൊണ്ട് ശപിക്കപ്പെട്ടിരുന്നു അവളുടെ രഹസ്യത തേടിയുള്ള നിന്‍റെ ഇരുമ്പ് വടികളും കത്തിയും കാര്‍ന്ന് തിന്ന ജീവന്‍റെ കണക്ക് തീര്‍ക്കാന്‍ പ്രിയ കൂടെപിറപ്പുകളെ ഞാനിതാ പുനര്‍ ജനിച്ചിരിക്കുന്നു വെറുമൊരു അടിമയായിട്ടല്ല എല്ലാം തികഞ്ഞ പോരാളിയായിട്ടു മാത്രം .ഇനി ഇവിടം ഭരിക്കുന്നത് ഈ ഡോവോഗ്ലസ്സ് എന്ന അടിമയായിരിക്കും .
എന്‍റെ നിയമം നിന്നെ .കല്‍തുറുങ്കില്‍ അടയിക്കും എന്‍റെ ചാട്ടവാറുകള്‍ നിന്‍റെ കഴുത്തിലെ കുരുക്കാവും നിന്‍റെ നാവ് ഒരിറ്റു വെള്ളത്തിനായി കൊതിക്കും നിന്‍റെ വയര്‍ വിശപ്പെന്തെന്ന് തിരിച്ചറിയും നീ ഇനി എനിക്കായി അടിമപ്പണി ചെയ്യും ഇരു കൈകളും ശൂന്യമായ ഞാന്‍ ഈ കളപ്പുരയുടെ അധിപനാണ് നിന്‍റെ പാപത്തിന്‍റെ ,നീ ഒഴുക്കി വിട്ട എന്‍റെ പെങ്ങന്മാടരുടെ പീഡിത രക്തത്തിന് പകരം ഞാന്‍ നിന്‍റെ രക്തം കൊണ്ട് എന്‍റെ വിജയപതാക ചുവപ്പിക്കും .എന്നോടൊപ്പം പുനര്‍ ജനിച്ച നീ ഇനി ഈ സ്ത്രീകളെ വേട്ടയാടിയാല്‍ ഞാന്‍ ഒരു വ്യക്തിയായും സമൂഹമായും നിന്‍റെ അന്ത്യ വിധി ചില്ലിക്കാശ്ശായി എണ്ണി തീര്‍ക്കും നിയമം കടപുഴകി നിന്‍റെ കാല്ക്ക്ല്‍ വീഴുമ്പോള്‍ നിന്നെ തൂക്കിലേറ്റാന്‍ ഞാന്‍ ആരാച്ചാരാവും എന്‍റെ ഡിയോഡാഗിയുടെ സെല്‍ഫി നീ ആഘോഷിക്കരുത് അതിന്‍റെ വില നിന്‍റെ ജീവനായിരിക്കും ..
എന്‍റെ നാടിനെ ജനിപ്പിച്ച പ്രിയപ്പെട്ട നൈല്‍ നീ ദാനംതന്ന പച്ചവെള്ളത്തിന് മാതൃത്വത്തിന്‍റെ സുഗന്ധം ഉണ്ടായിരുന്നു പ്രിയപ്പെട്ട വൃക്ഷങ്ങള്‍ താലോലിച്ചു നല്കിയ തണലിന് പട്ടുമെത്തയുടെ ശീതളിമയുണ്ടായിരുന്നു .
.
തെംസ് നദീ തീരങ്ങളില്‍ വന്നടിഞ്ഞ വയസായ അടിമകളുടെ ശവത്തോടൊപ്പം കഴിവുകെട്ടവര്‍ എന്ന മുദ്രകൂടി ഉണ്ടായിരുന്നു .കൂട്ടത്തില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ വിവസ്ത്രയക്കപ്പെട്ട ശരീരങ്ങള്‍ വിലാപമായി രക്തം ചുരത്തി തെംസിനെ ചുവപ്പിക്കുമ്പോള്‍ അസ്തമന സൂര്യന്‍ ആകാശത്തെ രക്ത വര്‍ണ്ണത്തില്‍ മുഖം ഒളിച്ചു .
ഒരു പ്രഭുവും ഇനി ജനിക്കരുത് ഡോവോഗ്ലസ്സ് എന്ന ഞാന്‍ പുനര്‍ജനിച്ചിരിക്കുന്നു എന്‍റെ സോദരിമാരുടെ കണ്ണീരിന് പകരം ചോദിക്കാന്‍ .നീ നശ്വര വികാരങ്ങള്‍ വര്‍ജിച്ച് ഒരു സാധാരണ മനുഷ്യനാവുക ഇല്ലെങ്കില്‍ ..............................
(ആരോടും കടപ്പാടില്ല ഒന്നില്‍ നിന്നും കടംകൊണ്ടതല്ല എന്‍റെ മനസ്സാണ് )
ദനാമാഞ്ചി
=================================
ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ്
കനല്‍വഴിയിയിലഗ്നി തളിച്ചു സൂര്യന്‍ 
ധര വര്‍ണ്ണവെറിയര്‍ പകുത്തെടുത്തു .
.
നീതിശാസ്ത്രങ്ങള്‍ ധനകൊഴുപ്പില്‍
തീര്‍ത്ത തമസിന്‍ മറപറ്റി ആര്‍ത്തുലച്ചു .
നമ്മുക്ക് നാമേയുള്ളൂ പൊന്നുമോളെ
എന്‍റെ പാദങ്ങള്‍ യന്ത്രവേഗങ്ങളാക്കാം
രാത്രിയാകും മുന്‍പേ കലഹന്തിയെത്താം
മാംസദാഹികളുണ്ട് കുറുനരികളുണ്ട്
പച്ചമാംസം ഭുജിക്കും ഉന്മത്തരുണ്ട് .
.
ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ്
ഭരണചക്രം നമ്മുക്കെന്ത് തന്നു
ധനമില്ല കഴിവില്ല തീണ്ടല്‍ മാത്രം
കള്ളനല്ല കട്ട് ധനാഢ്യനാവാന്‍
ഞങ്ങള്‍ തെണ്ടിയല്ല നിന്‍റെ
മൃഗത്തെ കുഴിച്ചിമൂടാന്‍ .
..
വേഗം നടക്കെന്‍റെ പൊന്നുമോളെ
നിന്‍റെ അമ്മയെന്‍ തോളത്തു
ശാന്തമായി ഉറങ്ങട്ടെ ,
നീയെന്‍റെ താങ്ങായി
ഞാന്‍ നിന്‍റെ തണലായി
ഇനി യാത്ര തുടരാം
ധനംകാത്ത് ശ്വാനന്‍മാര്‍
പുറംകാലിനാല്‍ തൊഴിക്കാതെ
ഇനി യാത്രയാവാം
ഇനി നീ നടക്കുക .
.ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ്
.
പ്രിയ ദനാമാഞ്ചി നീ ഒരു യുഗപുരുഷന്‍
രാഷ്ട്രീയം തിന്ന ഭാരത ജാതിപുത്രന്‍
ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ് .
.
അനില്‍കുമാര്‍ പി ശിവശക്തി